ഭൂമിയും മഴയും
സൂരജ് എസ് മുതുകാട്ടുകര
പ്രതീക്ഷകളുടെ താളമായി അവളുടെ വരവ്,
നിശയെന്നോ പകലെന്നോ ഇല്ലാതെ,
മനുഷ്യ നിയമങ്ങളെ കാറ്റില്‍ പറത്തി,
ഭൂമിയുടെ സുഖത്തിലും ദുഖത്തിലും.
ഇണ ചേരാനുള്ള വരവ്.
അവളെ തഴുകി മാരുതന്‍ .
ഭൂമിയെ പുണരുമ്പോള്‍.
അനുഭൂതികളുടെയും പ്രതീക്ഷകളുടെയും,
ആയിരം വര്‍ണ പാളികള്‍ വിരിയുന്നു.
സൂര്യന്റെ രശ്മിയില്‍ വരണ്ടു കീറി.
ഭൂമിയുടെ മാറിടത്തില്‍.
പച്ചപ്പിന്റെയും വസന്തത്തിന്റെയും.
പുതു മലരായി അവള്‍ പെയ്തിറങ്ങി.
ചിലപ്പോള്‍ അവള്‍ കലിതുള്ളി വന്നു.
ആ വരവില്‍ ആടിയുലയും ഭൂമി-
ഭീതി പൂണ്ട് നിശ്ചലം നില്‍ക്കും.
ഒന്നും മിണ്ടാതെ പരിഭവങ്ങള്‍.
പറയാതെ അവള്‍ പോകും.
എങ്കിലും ദ്രിഡമായ സൌഹൃദം-
നില നിര്‍ത്തുവാന്‍ ശ്രമിക്കുന്നു
രണ്ടാളും.
പലപ്പോഴും ശാന്തമായ് എത്താറുണ്ടവൾ.
അന്ന് അവര്‍ പതിരവോളം.
സംസാരിച്ചിരുന്നു മേഘങ്ങളെപ്പറ്റി,
നക്ഷത്രങ്ങളെപ്പറ്റി, പിന്നെ
എന്തൊക്കെയോ സ്വകാര്യങ്ങള്‍.
No comments:
Post a Comment